Friday, January 28, 2011

കിട്ടാത്ത മുന്തിരി പുളിക്കും

നമ്മുടെ തെറ്റുകള്‍ക്കും കുറവുകള്‍ക്കും മറ്റുള്ളവരെ പഴിചാരുന്നത് മനുഷ്യന്റെ പൊതു സ്വഭാവമാണ്... ഒരു കാര്യം ചെയ്യാന്‍ പറ്റാത്തത് നമ്മുടെ കുറ്റം കൊണ്ടല്ല എന്ന് വരുത്തി തീര്‍ക്കാന്‍ എന്തും പറയുന്നവരാണ് നമ്മള്‍. ഫസ്റ്റ് ഇയര്‍ കോളേജില്‍ വന്ന ജൂനിയര്‍ പെങ്കൊച്ചിനെ വളക്കാന്‍ പഠിച്ച പണി പതിനെട്ടു നോക്കിയിട്ടും വളയാതെ വരുമ്പോ നമ്മുടെ പാവം(?) നിരാശ കാമുകന്മാര്‍ സ്ഥിരം പറയുന്ന ഒരു ടയലോഗ് ഉണ്ട് "അവള്‍ക് മുടിഞ്ഞ ജടയാടാ" എന്ന്..... ഇത് പോലുള്ള കള്ളാ കുറുക്കന്മാര്‍ നമ്മുടെ നാട്ടില്‍ കുറെ ഉണ്ട്.
കയ്യക്ഷരം കൊള്ളിലെങ്കില്‍ പേനയെ കുറ്റം പറയുക....... വണ്ടി ഓടിക്കാന്‍ അറിയില്ലെങ്കില്‍ വണ്ടിയെ കുറ്റം പറയുക...... ബസ്‌ കിട്ടിയില്ലെങ്കില്‍ ഇതെന്താ നേരത്തെ വന്നോ?? ഇവന്മാര്‍ക്ക് ഒരു കൃത്യനിഷ്ടയും ഇല്ല എന്ന് ചീത്ത വിളിക്കുക ....... ഇതെല്ലം നമ്മള്‍ സ്ഥിരം കേള്‍ക്കുന്നതല്ലേ... ഇതില്‍ ചിലതെല്ലാം ഒരിക്കലെങ്കിലും ഞാനും നിങ്ങളും പറഞ്ഞിട്ടുമുണ്ടാകും. ഈ പ്രതിഭാസത്തിനു പച്ച മലയാളത്തില്‍ ഒരു ചൊല്ലുണ്ട്. "കിട്ടാത്ത മുന്തിരി പുളിക്കും "

ഇസോപ്പു കഥകളില്‍ മുന്തിരിയെ കുറ്റം ഒരു കുറുക്കന്റെ  കഥയുണ്ട്.

ഒരിക്കല്‍ നമ്മുടെ കുറുക്കന്‍ ഒരു മുന്തിരി തോട്ടത്തിനു അടുത്തുകൂടെ പോവുകയായിരുന്നു. പഴുത്തു കുലച്ചു പാകമായി നില്‍കുന്ന മുന്തിരികുലകള്‍ കണ്ടപ്പോള്‍ കുരുക്കന്റ്റ് വായില്‍ വെള്ളമൂറി (സ്വാഭാവികം ). കുറുക്കന്‍ നൈസ് ആയി തോട്ടത്തില്‍ കേറി. ഇടത്തോട്ടു നോക്കി.. ആരുമില്ല. വലത്തോട്ട് നോക്കി.. ആരുമില്ല... മുകളില്‍ കാണുന്ന മുന്തിരിക്കുലകളെ നോക്കി ഊക്കിനൊരു ചാട്ടം വച്ച് കൊടുത്തു. പക്ഷെ മുന്തിരിയുടെ ഏഴയലത്ത് പോലും എത്താന്‍ കുറുക്കന് പറ്റിയില്ല.മുന്തിരികള്‍ അത്രയും ഉയരത്തിലായിരുന്നു, ബട്ട്‌ പുള്ളി അങ്ങനങ്ങ് വിട്ടു കൊടുക്കാന്‍ റെഡി അല്ലായിരുന്നു. പിന്നേം ചാടി .. പിന്നേം പോയി... പക്ഷെ മുന്തിരിക്കുല കിട്ടിയില്ല.. ഒരു രക്ഷയുമില്ല.. കുറുക്കന് മടുത്തു... അവസാനം ചട്ടം നിര്‍ത്തി പിന്നെ പറഞ്ഞു...." ഈ മുതിരി എനിക്കെങ്ങും വേണ്ട.. ഇതിനു പുളിയാ".

:) അതായത് കിട്ടതത്തിനു എന്തേലും കുറ്റം കാരണം താന്‍ അത് വേണ്ടാന്ന് വച്ചെന്നെ തനിക്കും ബാക്കി ഉള്ളവര്‍ക്കും തോന്നാവു .. അല്ലെ....

Thursday, January 27, 2011

നിന്‍ വിളി കാത്ത്

മരണം കൊതിച്ചു നടന്നൊരു വഴികളില്‍
നിന്‍ നിഴല്‍ പോലും ഞാന്‍ കണ്ടില്ല
നിന്‍ പാദ പതനതിന്‍ കാതോര്‍ത്തിരിക്കവേ
കാലൊച്ചയില്ലാതെ അകന്നു പോയ്‌ നീ
എന്നു നീ വന്നാലും നിന്‍ കൂടെ ഞാന്‍ വരും
ഈ ഭൂവില്‍ ഇന്നെനിക്കരുമില്ല

നിന്‍ കൂടെ വന്നാല്‍ പിരിഞ്ഞു പോം പ്രാണന്റെ
വേദന പണ്ടേ അറിഞ്ഞിരുന്നു
ഇനിയെന്റെ നിനവുകള്‍ മരണത്തിനായ് കൊടുത്തിനി
ഞാനുറങ്ങട്ടെ സ്വസ്ഥമായ് ...

Wednesday, January 26, 2011

ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ

ഒരു സംഭവം നടന്നത് കണ്ടിട്ടില്ലെകിലും അത് എങ്ങിനെയാവും സംഭവിച്ചത് എന്ന്‍ ഊഹിച് പറയുക നമ്മുടെയൊക്കെ പതിവാണ്. അവസാനം സൂചി തറഞ്ഞു കേറിയത് ആണി തറഞ്ഞു എന്നാവും. ഇത് ഒരു വശം. മറ്റൊന്ന്, ഒരു സംഭവം നടന്നാല്‍ അത് ഇന്ന ഒരാളെ കൊണ്ടേ പറ്റു എന്നും വരുന്ന പ്രയോഗങ്ങളില്‍ ഈ വരി ഉപയോഗിക്കാറുണ്ട്.

ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ എന്ന പ്രസ്താവന ആദ്യം പറഞ്ഞനത് കൌരവരാണ്. ചൂത് കളിയില്‍ തോറ്റു 12 വര്ഷം വന വാസവും പ്ലസ്‌ ഒരു വര്ഷം അന്ക്ഞ്ഞത വാസവും പാണ്ടവര്‍ക്ക്‌ എടുക്കേണ്ടി വന്നു... വിരട രാജധനിയിലാണ് 5 സഹോദരന്മാരും ഭാര്യ പാഞ്ചാലിയും വേഷ പ്രച്ഹന്നരായി താമസിച്ചത്. പാഞ്ചാലി റാണിയുടെ തോഴി സൈരന്ധ്രിയായും യുധിഷ്ടിരന്‍ രാജാവിന്റെ കൂടെ ചൂത് കളികരനയും ഭീമന്‍ വല്ലവന്‍ എന്ന പാചകക്കാരനയും അര്‍ജുനന്‍ ബ്രുഹന്നള എന്ന നൃതധ്യപകനയും, നകുലന്‍ കുതിരകളെ നോക്കാനും സഹദേവന്‍ പശുക്കളെ നോക്കാനും - ഇങ്ങനെയോകെ പല പേരുകളില്‍ വിരട രാജ്യത്ത് അക്ഞ്ഞത വാസം നടത്തിപ്പോന്നു.
രാജ്യത്തിന്റെ സൈന്യധിപനയിരുന്നു കീചകന്‍. പോരാത്തതിനു റാണിയുടെ സഹോദരനും. കീചകന്‍ അതീവ ബലവാനെന്നു പെരുകീട്ടിരുനു . പക്ഷെ പറഞ്ഞിട്ടെന്താ സ്ത്രീകളോട് പെരുമാറാന്‍ അറിയില്ല... പുള്ളി കളിച്ചു കളിച്ചു
സൈരന്ദ്രിയുടെ അടുത്തും നമ്പര്‍ ഇറക്കി... പുള്ളിക്ക് അറിയില്ലല്ലോ ഇത് പാഞ്ചാലി ആണെന്ന്. ശല്യം സഹിക്കാതായപ്പോള്‍ പാഞ്ചാലി തന്റെ ബോഡി ഗാര്‍ഡിന്റെ അടുത്ത് കാര്യം പറഞ്ഞു. കാര്യം അക്ഞ്ഞാത്ത വാസമാനെങ്കിലും ഭാര്യയെ തൊട്ടു കളിച്ചാല്‍ ഭീമനെന്നല്ല ഒരു ഭര്‍ത്താവും സഹിക്കില്ല. പിന്നെ പാഞ്ചാലിയും വിചാരിച്ചു കാണും, 5 എണ്ണത്തില്‍ വേറെ ഏതിനെ വിട്ടാലും കീചകന്‍ പൊടിച്ചു കളയും. ഭീമനകുമ്പോള്‍ മാനേജ് ചെയ്യാന്‍ ബുദ്ധിമുട്ട് കാണില്ല....അങ്ങിനെ കെട്ട്യോനും കെട്ട്യോളും കൂടെ പ്ലാന്‍ ചെയ്തു കീചക പൂവാലനെ നൃത്ത മണ്ഡപത്തില്‍ എത്തിക്കാന്‍. ആ പണി നമ്മുടെ പാഞ്ചാലി നല്ല ഭംഗിയായി ചെയ്തു. പെണ്ണിന്റെ വാക്ക് കേട്ടു പുറപ്പെട്ട കീചകന്‍ ചെന്ന് പെട്ടതോ ഭീമന്റെ കയ്യിലും. പോരെ പൂരം. കീചകന്‍ ക്ലോസ്. കൊട്ടാരത്തില്‍ ഉറങ്ങാന്‍ കിടന്ന കീചകന്‍ നൃത്ത മണ്ഡപത്തില്‍ മരിച്ചു കിടക്കുന്നത് കണ്ടപ്പോള്‍ അന്നത്തെ സിസ്റ്റം അനുസരിച്ച് കൊന്നത് ഗന്ധര്‍വന്‍ ആണ് എന്ന പബ്ലിസിറ്റിയും കിട്ടി.
പക്ഷെ പാണ്ഡവരെ കണ്ടുപിടിക്കാന്‍ നടന്നിരുന്ന കൌരവര്‍ ഊഹിച്ചു.. ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ.. :)

Tuesday, January 25, 2011

ത്രിശങ്കു സ്വര്‍ഗം

ത്രിശങ്കു സ്വര്‍ഗം എന്ന വാക്ക് മലയാളികള്‍ പലപ്പോഴും ഉപയോഗിക്കാറുണ്ട്. ഈ ഗവര്‍ന്മെന്റ് സ്ഥാപനഗളില്‍ ഓരോ ആവശ്യങ്ങള്‍ക്ക് പോകുമ്പോള്‍ അവിടെയുള്ള പല സെക്ഷനുകളിലെക്കും ഓടിച്ചു സാധാരണക്കാരനെ വട്ടം കറക്കാറുണ്ട്. പോയ കാര്യം എന്തായി എന്ന വിട്ടുകാരിയുടെ ചോദ്യത്തിന് "ത്രിശങ്കു സ്വര്‍ഗത്തില്‍ പെട്ട അവസ്ഥ യെടി " എന്നാവും മിക്ക കണവന്മാരും പറയുക.അതായത് അങ്ങോട്ടും ഇല്ല ഇങ്ങോട്ടും ഇല്ലാത്ത അവസ്ഥ. എന്താണ് ഈ ത്രിശങ്കു സ്വര്‍ഗം???


അയോധ്യയിലെ രാജാവായിരുന്നു ത്രിശങ്കു. പുള്ളിക്ക് പെട്ടന്നോരഗ്രഹം. ഉടലോടെ സ്വര്‍ഗത്തില്‍ പോണം. (നടക്കണ കാര്യമാണോ??) .. എന്തായാലും പുള്ളി ആഗ്രഹം കുല ഗുരുവായ വസിഷ്ഠ മഹര്‍ഷിയെ അറിയിച്ചു. മഹര്‍ഷി ആദ്യം നേരെ പാട്ടിനു പറഞ്ഞു " ജീവിതത്തില്‍ സല്പ്രവൃതികള്‍ ചെയ്താല്‍ മരണ ശേഷം സ്വര്‍ഗ്ഗവും ദുഷ്പ്രവൃതികള്ക് നരഗവും കിട്ടും. ഈ ആഗ്രഹം ബുദ്ധിമുട്ടാണ് മൈ ഡിയര്‍ സണ്‍."

ത്രിശങ്കു രാജാവല്ലേ....(രാജവിനോക്കെ എന്തും ആവല്ലോ ) രാജാവ് നേരെ വസിഷ്ടന്റെ ശത്രു വിശ്വാമിത്ര മഹര്‍ഷിയുടെ അടുത്ത് ചെന്നു. (മഹര്‍ഷിമാരായിട്ട് എന്താ കാര്യം? അവിടെയും ഈഗോ കോമ്പ്ലെക്സ്നു ഒരു കുറവും ഇല്ല.) മറ്റെപ്പുള്ളി (വസിഷ്ടന്‍ ) പറ്റില്ലാന്നു പറഞ്ഞത് അറിഞ്ഞതോടെ വിശ്വാമിത്രനു വാശിയായി. സ്വര്‍ഗത്തില്‍ പോകാന്‍ (ഉടലോടെ ) വേണ്ട യാഗം നടത്താന്‍ റെഡി ആയിക്കൊളന്‍ രാജാവിനോട് പറഞ്ഞു. രാജാവ് ഹാപ്പി ആയി. അങ്ങിനെ യാഗം തുടങ്ങി. യാഗത്തിന്റെ പരിസമാപ്തിയില്‍ വിശ്വാമിത്ര മഹര്‍ഷി തന്റെ മന്ത്ര ശക്തി കൊണ്ട് രാജാവിനെ ഉടലോടെ സ്വര്‍ഗതിലെക്കയച്ചു. ഫ്രീ പാസ്സില്‍ സ്വര്‍ഗത്തിലേക്ക് വരുന്ന ത്രിശങ്കുവിനെ കണ്ടപ്പോള്‍ ദേവേന്ത്രന് പിടിച്ചില്ല. കക്ഷി മുകളിലെക്കെത്തിയ ത്രിശങ്കുവിനെ താഴേക്ക് തള്ളി.. അത് കണ്ടപ്പോള്‍ വിശ്വാമിത്രന്‍ റേസ് ആയി... (ഈഗോ ഈഗോ ). പുള്ളി പിന്നേം മന്ത്രം ചൊല്ലി രാജാവിനെ മേലോട്ട് വിട്ടു. ദേവേന്ദ്രന്‍ അതെ സ്പീഡില്‍ താഴേക് തള്ളി ഈ ഷട്ടില്‍ അടി തുടര്‍ന്നപ്പോള്‍ ദേഷ്യം വന്ന വിശ്വാമിത്രന്‍ മന്ത്ര ശക്തി കൊണ്ട് ആകസമാധ്യത്തില്‍ മറ്റൊരു സ്വര്‍ഗം ഉണ്ടാക്കി രാജാവിനെ അവിടെ സെറ്റില്‍ ആക്കി ... അതാണ് സുഹൃത്തേ .... ഈ ത്രിശങ്കു സ്വര്‍ഗം.

Monday, January 10, 2011

ഒരു യാത്ര.....

ട്രെയിനില്‍ ഇരുന്നപ്പോള്‍ വണ്ടിക്ക് പതിവില്‍ കൂടുതല്‍ സ്പീഡ് തോന്നി. സന്ധ്യ മയങ്ങിതുടങ്ങിയിരുന്നു. ബോഗിയിലും ഇരുട്ടായിരുന്നു..... കൂടെയുള്ള യാത്രക്കാര്‍ എല്ലാവരും ക്ഷീണിതരായി ഉറങ്ങുന്നു. ഇരുട്ട് കൂടുന്നത് പോലെ വണ്ടിയുടെ വേഗതയും കൂടുന്നു..... ബോഗിയില്‍ ഉണ്ടായിരുന്ന വെളിച്ചം ഒന്ന് മിന്നിത്തെളിഞ്ഞു. അപ്പോള്‍ കൂടെ യാത്ര ചെയ്തിരുന്ന ആരെയും കണ്ടില്ല..... ഒറ്റയ്ക്കായപ്പോള്‍ പേടി തോന്നി..... ഇരുട്ട് എന്നെ വിഴുങ്ങുന്നത് ഞാനറിഞ്ഞു..... ഞാന്‍ ജനലിനു പുറത്തേക് നോക്കി.... ഏതാ സ്ഥലം ഞാനിതെവിടെയ എന്ന് അറിയാന്‍ പോലും ഒരു വഴിയില്ല.... എന്റെ ഭയം നിലവിളിയായി പുറത്തേക് എത്താതെ തൊണ്ടയില്‍ തടഞ്ഞു നിന്നു.... ഇരുന്നിടത്ത് നിന്നു എനിക്ക് എഴുന്നേല്‍ക്കാന്‍ കഴിയുന്നില്ല.... എന്റെ ഹൃദയമിടിപ്പ്‌ കൂടിക്കൂടി വന്നു.... വണ്ടിയുടെ വേഗത പിന്നെയും പിന്നെയും കൂടി.... ഞാന്‍ ജനലഴികളില്‍ മുറുക്കെ പിടിച്ചു.... കണ്ണിലേക് കാറ്റ് അടിച്ചു കയറിയപ്പോള്‍ ഞാന്‍ കണ്ണുകളും ഇറുക്കിയടച്ചു.... പെട്ടന്ന് സടെന്‍ ബ്രേക്ക്‌ ഇട്ടതുപോലെ വണ്ടി നിന്നു. വണ്ടി നിന്നതിന്റെ ശക്തിയില്‍ ഞാന്‍ മുന്നോട്ടഞ്ഞു. ജനലഴികളില്‍ നിന്നു എന്റെ പിടുത്തം വിട്ടു. ഞാന്‍ താഴേക്കാണ് വീണത്. ഞാന്‍ താഴേക് വീണുകൊണ്ടേയിരുന്നു. വീഴ്ചയുടെ ശക്തിയില്‍ മുഖത്തേക് കാറ്റ് അടിക്കുന്നുണ്ടായിരുന്നു. നെഞ്ചില്‍ നിന്നെന്തോ മേലോട്ട് പോകുന്നത് പോലെ.... താഴ്ചയില്‍ നിലം തെളിഞ്ഞപ്പോള്‍ വെള്ളം ആണ് കണ്ടത്. പുഴയോ കായലോ കടലോ.... ഏതാണെന്ന് മനസ്സിലായില്ല.. കായല്‍ ആയിരിക്കണം... ട്രെയിനില്‍ ഇരുന്ന ഞാന്‍ എങ്ങിനെയനീ വെള്ളത്തിലേക് വീഴുന്നത്?????????? വീഴ്ചയ്ക്കിടയില്‍ ഞാന്‍ താഴെ പായല്‍ കൂടിക്കിടക്കുന്നത് കണ്ടു. ആ പായല്‍ക്കൂട്ടം എനിക്ക് മെത്ത ഒരുക്കിയിരിക്കുനത് പോലെ തോന്നി.... അടിച്ചു തല്ലി ഞാന്‍ ആ പായലിലെക് വീണു....3-4 സെക്കന്ഡ് മുഴുവന്‍ ശൂന്യമയിതോന്നി.... ഈശ്വരാ.. ഞാന്‍ മരിച്ചോ??? മുങ്ങിപ്പോയിട്ടില്ല എന്ന് മനസ്സിലായപ്പോള്‍ ആശ്വാസമായി.... പതുക്കെ ഞാനെഴുന്നേറ്റു.... ഞാന്‍ രക്ഷപെട്ടിട്ടുണ്ട്.... പക്ഷെ എഴുന്നേറ്റപ്പോള്‍ കാണുന്നത് പായലിന്റെ ഇലകള്‍ക്കിടയില്‍ ഇഴഞ്ഞു നടക്കുന്ന ചെറുതും വലുതുമായ പാമ്പുകളാണ്.....


ഞെട്ടിത്തരിച്ചു ഞാനെന്റെ കണ്ണുകള്‍ തുറന്നു. സിറോ ബള്‍ബിന്റെ വെളിച്ചത്തില്‍ ഫാന്‍ കറങ്ങുന്നത് കാണാം. അരികത്ത്‌ അനിയത്തിയും ഉറങ്ങുന്നുണ്ട്...

Thursday, January 6, 2011

കിനാവ്‌ കാത്തിരിക്കുന്നു

കാത്തിരിക്കാന്‍ വയ്യെനിക്ക്‌ ,ഞാനെന്‍ കിനാവിനെ

പാതയോരത്തെ ഇരുട്ടില്‍ തനിയെ നിറുത്തിപ്പോന്നു

തിരികെ ചെന്നിട്ടു വേണമതിനെ

എനിക്കെന്റെ മാറോടു ചേര്‍ത്തൊന്നു തഴുകി ഉറക്കുവാന്‍

തരിക നീ അതിനാലെനിക്കെന്റെ

ഭിക്ഷാപാത്രം നിറയെ

സ്നേഹത്തിന്‍ തേനും കണ്നീരിന്നുപ്പും ചേര്‍ത്ത്

തീര്‍ത്തൊരാ മൃധുഭോജ്യം

പാതയോരത്തെ പൊതുയോഗ നിരോധനം: വിധി സുപ്രീംകോടതി ശരിവെച്ചു

തികച്ചും നല്ല ഒരു വിധി .. പക്ഷെ എത്രത്തോളം പ്രായോഗികത്തില്‍ വരും എന്നു കണ്ടറിയണം കാരണം ഒരു സംഘടന പോലും ഇതിനെ അനുകൂലിച്ചോ സ്വാഗതം ചെയ്തോ കണ്ടില്ല എന്നാല്‍ പ്രതിക്ഷേധം എല്ലാരുടെ ഭാഗത്ത്‌ നിന്നും ഉണ്ടായിരുന്നു താനും

ഒരു സംഘടന നേതാക്കളും ഇതിനെ സപ്പോര്‍ട്ട് ചെയ്യുനില്ല എന്നുളത് വളരെ ഖേദകരമാണ്

" സുപ്രീംകോടതി വിധി നിര്‍ഭാഗ്യകരമാണെന്നും വിധി കൊണ്ട് സംഘടിക്കാനുള്ള ജനങ്ങളുടെ അവകാശത്തെ തടയാന്‍ കഴിയില്ലെന്നും സി.പി.എം. നേതാവ് എം.വി. ജയരാജന്‍ " - ഒരു സംശയം സംഘടിക്കാനുള്ള ജനങ്ങളുടെ അവകാശത്തിനു ഈ വിധി കൊണ്ട് എങ്ങനെയാണു തടസ്സം നേരിടുക ?? സംഘടിക്കരുത് എന്നും പ്രകടനം നടത്തരുത് എന്നും പറഞ്ഞിട്ടില്ല മറിച്ചു അത് മറ്റൊരു അവകാശമായ സഞ്ചാര സ്വാതന്ത്ര്യത്തെ ഹനിച്ചുകൊണ്ടാകരുത് എന്നാണ് വിധി.

" വിധി ജനവിരുദ്ധമാണെന്ന് ബി.ജെ.പി. നേതാവ് . പി.എസ്. ശ്രീധരന്‍പിള്ള
കോടതി വിധി ജനാധിപത്യ സമൂഹത്തിന് ഭൂഷണമല്ലെന്ന് മുന്‍ എം.പി. ഡോ. സെബാസ്റ്റിയന്‍ പോള്‍ " - വിധി ജനവിരുദ്ധമെന്നല്ല മറിച്ചു സംഘടന വിരുദ്ധമെന്നു പറഞ്ഞിരുന്നേല്‍ അത് ശരിയയിരുന്നെനേ... ഈ വിധിയെ ഏതൊരു സാധാരണക്കാരനും രണ്ടുകയ്യും നീട്ടി സ്വീകരി ക്കുകയെ ഒള്ളു എന്നു ഞാന്‍ കരുതുന്നു .

ഇതൊക്കെ ജനനന്മയ്ക്ക് വേണ്ടി തന്നെ ആണെന്ന് നമ്മുടെ സംഘടനകള്‍ തിരിച്ചറിഞ്ഞിരുന്നെങ്കില്‍ ഇതു പോലുള്ള വിധികളെ സ്വാഗതം ചെയ്തിരുന്നെങ്കില്‍ ( വെറുതെ മോഹിക്കുവാന്‍ മോഹം )
സാധാരണക്കാരന്റെ ആവശ്യങ്ങള്‍ എന്തെന്ന് എന്നാണോ നമ്മുടെ സംഘടനകള്‍ തിരിച്ചറിയുന്നത്
ശപിക്കുന്നു ഞാനിന്നു എന്റെ ജന്മത്തെ
ഈ ഭൂവില്‍ ഞാനായ് പിറന്നതിനാല്‍
വിശ്വാസമില്ലാത്ത , പൂര്‍വജന്മത്തിന്‍
പാപങ്ങള്‍ തീര്‍ക്കാനോ ജന്മം

വ്രണിത ഹൃദയത്തിന്‍ നൊമ്പരങ്ങള്‍
ഇന്ന് സായന്തനം പോലെ പടരുന്നു
അറിയുന്നു ഞാനീ അഗ്നി നാളത്തിന്‍ വെമ്പല്‍
പുണരുവാന്‍ നീട്ടുന്ന കൈകള്‍ പോലെ

എന്നെയോന്നായി വിഴുങ്ങുവാന്‍ കഴിയുന്നോരീ
ദുഖസാഗരത്തിന്‍ തീരത്തു ഞാനും
എന്റെ ദുഖങ്ങള്‍ മാത്രമോ, എന്നെയും കൂടെയോ
ഈ ആഴിയില്‍ ഞാന്‍ ഉപേക്ഷിപ്പൂ

എങ്കിലും ഞാന്‍ കൊതിക്കുന്നു ഒരു മഴക്കായ്
എന്റെ ഹൃദയം തണുപ്പിക്കുവാനെങ്കിലും
എന്നാല്‍, അണയ്ക്കുവാനാകില്ല എന്‍ ഹൃദയ വേദന
പെയ്തോഴിയുന്നോരാ പെരുമഴയ്ക്കും

Tuesday, January 4, 2011

ഏഷ്യാനെറ്റ്‌ ഫിലിം അവാര്‍ഡ്സ് 2011 അഥവാ വെറും പ്രഹസനം

ഏഷ്യാനെറ്റ്‌ ഫിലിം അവാര്ട്സ് 2011 ഫലപ്രഖ്യാപനം കണ്ടു.. പ്രതീക്ഷിച്ച പോലെ തന്നെ കാര്യങ്ങള്‍..

ഏഷ്യാനെടിനോട് ഒരു റിക്വസ്റ്റ് : ഈ അവാര്‍ഡ്‌ ഒക്കെ കൊടുക്കുംപോളെങ്കിലും ബിസിനെസ്സ് മൈന്‍ഡ് ഒക്കെ മാറ്റി വച്ച് കഴിവ് ( പ്രകടനം ) നോക്കി കൊടുത്തു കൂടെ :(


മികച്ച നടന്‍ - മമ്മൂട്ടി .. : (മികച്ച നടന്‍ മമ്മൂട്ടി അല്ലെങ്കില്‍ മോഹന്‍ലാല്‍ ഇവരിങ്ങനെ മാറി മാറി വന്നോണ്ടിരിക്കും.... പിന്നെ ഒരു സ്പെഷ്യല്‍ സാധനവും കഴിഞ്ഞ പ്രാവശ്യം മില്ലെന്നിയം ആക്ടര്‍(മമ്മൂട്ടി ) എന്നാ ഒരു സാധനമാരുന്നെകില്‍ ഈ പ്രാവശ്യം അത് ഗോള്ടെന്‍ സ്റ്റാര്‍ അവാര്‍ഡ്‌(,മോഹന്‍ലാല്‍) ആയി )

ജനപ്രിയ തമിഴ് നടന്‍ - വിജയ്‌ : വളരെയധികം ജനപ്രിയനായതിനയാകണം കഴിഞ്ഞ വര്ഷം ഒരു വിജയ ചിത്രം പോലും ഉണ്ടാകാതെ പോയത്.. ( സുര്യയെ വിളിച്ചപ്പോള്‍ ചിലപ്പോള്‍ വന്നു കാണത്തില്ല അത് കൊണ്ടാവാം )

പ്രത്യേക ജൂറി അവാര്‍ഡ്‌ - ശ്രീനിവാസന്‍ (അവാര്‍ഡ്‌ കൊടുക്കാനായിട്ട് വരാന്‍ പറ്റില്ല അവാര്‍ഡ്‌ കിട്ടുമെങ്കിലെ വരൂ എന്ന് പുള്ളികാരന്‍ പറഞ്ഞു കാണും )

യൂത്ത് ഐക്കണ്‍ - ജയസുര്യ ( സഹിക്കാം )

ദേശീയോഥ്‌‌ഗ്രഥനതിനുള്ള പ്രത്യേക അവാര്‍ഡ്‌ - കാണ്ഡഹാര്‍ ( ചരിത്രം മാറ്റിയെഴുതിയതിനാകും അതോ തങ്ങളുടെ ആഗ്രഹം എങ്ങനെ ആയിരുന്നു എന്ന് മേജര്‍ രവി പറയാന്‍ ശ്രമിച്ചതിനോ )

മികച്ച സംഗീത സംവിധായകന്‍ - എം ജി ശ്രീകുമാര്‍ ( എം ജി ശ്രീകുമാറിനെ പിന്നെ ഏഷ്യാനെറ്റ്‌ ദത്തു എടുതതായത് കൊണ്ട് കാര്യമാക്കേണ്ട എന്നാലും മികച്ച സംഗീത സംവിധായകന്‍ അവാര്‍ഡ്‌ ഒക്കെ കൊടുത്തെ കുറച്ചു കടന്ന കൈ ആയി പോയില്ലേ :( )

മികച്ച ഹാസ്യനടന്‍ - സുരാജ് വെഞ്ഞാറമൂട് ( മികച്ച കൂതറ ഹാസ്യം അവതരിപ്പിച്ച നടന്‍ എന്ന് കൊടുക്കാമാരുന്നു )

ബാകി ഒക്കെ പിന്നെ അങ്ങ് സഹിക്കാം പക്ഷെ...
മികച്ച നടി - നയന്‍‌താര ( ഹോ ഒരുളിപ്പും ഇല്ലാതെ ഏതൊക്കെ പ്രഖ്യപിക്കുന്നവനെ സമ്മതിക്കണം )
മികച്ച സംവിധായകന്‍ - ലാല്‍ ( ലാല്‍ നല്ല സംവിധയകനോക്കെ തന്നെ എന്നാലും ആ ഗോസ്റ്റ് ഇന്‍ ഹൌസ് സംവിധാനം ചെയ്തതിനൊക്കെ അവാര്‍ഡ്‌ കൊടുക്കുക എന്നോകെ പറഞ്ഞാല്‍ അല്ല ഒരു സംശയം ഈ ജൂറി എന്ന് പറയുന്ന ആളുകള്‍ 2010 ലെ വേറെ ഫിലംസ് ഒന്നും കണ്ടില്ലാരുന്നോ ? :-o )