Wednesday, January 26, 2011

ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ

ഒരു സംഭവം നടന്നത് കണ്ടിട്ടില്ലെകിലും അത് എങ്ങിനെയാവും സംഭവിച്ചത് എന്ന്‍ ഊഹിച് പറയുക നമ്മുടെയൊക്കെ പതിവാണ്. അവസാനം സൂചി തറഞ്ഞു കേറിയത് ആണി തറഞ്ഞു എന്നാവും. ഇത് ഒരു വശം. മറ്റൊന്ന്, ഒരു സംഭവം നടന്നാല്‍ അത് ഇന്ന ഒരാളെ കൊണ്ടേ പറ്റു എന്നും വരുന്ന പ്രയോഗങ്ങളില്‍ ഈ വരി ഉപയോഗിക്കാറുണ്ട്.

ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ എന്ന പ്രസ്താവന ആദ്യം പറഞ്ഞനത് കൌരവരാണ്. ചൂത് കളിയില്‍ തോറ്റു 12 വര്ഷം വന വാസവും പ്ലസ്‌ ഒരു വര്ഷം അന്ക്ഞ്ഞത വാസവും പാണ്ടവര്‍ക്ക്‌ എടുക്കേണ്ടി വന്നു... വിരട രാജധനിയിലാണ് 5 സഹോദരന്മാരും ഭാര്യ പാഞ്ചാലിയും വേഷ പ്രച്ഹന്നരായി താമസിച്ചത്. പാഞ്ചാലി റാണിയുടെ തോഴി സൈരന്ധ്രിയായും യുധിഷ്ടിരന്‍ രാജാവിന്റെ കൂടെ ചൂത് കളികരനയും ഭീമന്‍ വല്ലവന്‍ എന്ന പാചകക്കാരനയും അര്‍ജുനന്‍ ബ്രുഹന്നള എന്ന നൃതധ്യപകനയും, നകുലന്‍ കുതിരകളെ നോക്കാനും സഹദേവന്‍ പശുക്കളെ നോക്കാനും - ഇങ്ങനെയോകെ പല പേരുകളില്‍ വിരട രാജ്യത്ത് അക്ഞ്ഞത വാസം നടത്തിപ്പോന്നു.
രാജ്യത്തിന്റെ സൈന്യധിപനയിരുന്നു കീചകന്‍. പോരാത്തതിനു റാണിയുടെ സഹോദരനും. കീചകന്‍ അതീവ ബലവാനെന്നു പെരുകീട്ടിരുനു . പക്ഷെ പറഞ്ഞിട്ടെന്താ സ്ത്രീകളോട് പെരുമാറാന്‍ അറിയില്ല... പുള്ളി കളിച്ചു കളിച്ചു
സൈരന്ദ്രിയുടെ അടുത്തും നമ്പര്‍ ഇറക്കി... പുള്ളിക്ക് അറിയില്ലല്ലോ ഇത് പാഞ്ചാലി ആണെന്ന്. ശല്യം സഹിക്കാതായപ്പോള്‍ പാഞ്ചാലി തന്റെ ബോഡി ഗാര്‍ഡിന്റെ അടുത്ത് കാര്യം പറഞ്ഞു. കാര്യം അക്ഞ്ഞാത്ത വാസമാനെങ്കിലും ഭാര്യയെ തൊട്ടു കളിച്ചാല്‍ ഭീമനെന്നല്ല ഒരു ഭര്‍ത്താവും സഹിക്കില്ല. പിന്നെ പാഞ്ചാലിയും വിചാരിച്ചു കാണും, 5 എണ്ണത്തില്‍ വേറെ ഏതിനെ വിട്ടാലും കീചകന്‍ പൊടിച്ചു കളയും. ഭീമനകുമ്പോള്‍ മാനേജ് ചെയ്യാന്‍ ബുദ്ധിമുട്ട് കാണില്ല....അങ്ങിനെ കെട്ട്യോനും കെട്ട്യോളും കൂടെ പ്ലാന്‍ ചെയ്തു കീചക പൂവാലനെ നൃത്ത മണ്ഡപത്തില്‍ എത്തിക്കാന്‍. ആ പണി നമ്മുടെ പാഞ്ചാലി നല്ല ഭംഗിയായി ചെയ്തു. പെണ്ണിന്റെ വാക്ക് കേട്ടു പുറപ്പെട്ട കീചകന്‍ ചെന്ന് പെട്ടതോ ഭീമന്റെ കയ്യിലും. പോരെ പൂരം. കീചകന്‍ ക്ലോസ്. കൊട്ടാരത്തില്‍ ഉറങ്ങാന്‍ കിടന്ന കീചകന്‍ നൃത്ത മണ്ഡപത്തില്‍ മരിച്ചു കിടക്കുന്നത് കണ്ടപ്പോള്‍ അന്നത്തെ സിസ്റ്റം അനുസരിച്ച് കൊന്നത് ഗന്ധര്‍വന്‍ ആണ് എന്ന പബ്ലിസിറ്റിയും കിട്ടി.
പക്ഷെ പാണ്ഡവരെ കണ്ടുപിടിക്കാന്‍ നടന്നിരുന്ന കൌരവര്‍ ഊഹിച്ചു.. ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ.. :)

No comments:

Post a Comment